Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DCC

ഒരു മുഖ്യമന്ത്രിയെയും വഴിയിൽ തടയാൻ പാടില്ല: മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞുനിർത്തി അധിക്ഷേപിക്കുന്നത് സംസ്കാരത്തിനു യോജിച്ചതല്ലെന്ന് മന്ത്രി കെ. മുരളീധരൻ. വി.ഡി.സതീശനെ വഴിയിൽ തടഞ്ഞ സംഭവത്തിൽ നടപടി വേണമെന്നും ഒരു മുഖ്യമന്ത്രിയെയും ഇത്തരത്തിൽ തടയാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ശ്രീകാര്യത്ത് ഡിസിസി അംഗം ചേന്തി അനിൽ മുഖ്യമന്ത്രി വി.ഡി.സതീശനെ വഴിയിൽ തടഞ്ഞ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വിവാദമുള്ള ആളുകളുടെ പരിപാടികളിൽ പങ്കെടുക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി തടയപ്പെട്ട സാഹചര്യത്തിൽ പാർട്ടിക്ക് സ്വാഭാവികമായും നടപടി സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സിപിഎം-സിപിഐ തർക്കത്തിലും മന്ത്രി പ്രതികരിച്ചു. ഇരു പാർട്ടികളും തമ്മിലുള്ള തർക്കം അവർ തന്നെ തീർക്കട്ടെയെന്നും ആഭ്യന്തര തർക്കത്തിൽ തങ്ങൾ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Kerala

സ്ഥാനാർഥി നിർണയത്തിൽ വെട്ടിനിരത്തൽ; കൊല്ലം ഡിസിസി നേതൃത്വത്തിനെതിരെ കെഎസ്‌യു

കൊല്ലം: സ്ഥാനാർഥി നിർണയത്തിൽ അവഗണിക്കുന്നുവെന്ന് ആരോപിച്ച് കൊല്ലം ഡിസിസി നേതൃത്വത്തിനെതിരെ കെഎസ്‌യു രംഗത്ത്. കെഎസ്‌യു കൊല്ലം ജില്ലാ പ്രസിഡന്‍റ് അൻവർ സുൽഫിക്കറാണ് ഡിസിസിയെ വിമർശിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്.

ഉറക്കം നടിക്കുന്നവരുടെ ചെവിട്ടിൽ പടക്കം പൊട്ടിച്ച് ഉണർത്തും. കൊടി കെട്ടാനും പരിപാടിക്ക് ആളെ തികയ്ക്കാനും മാത്രമല്ല കെഎസ‌്‌യുക്കാരെന്നും പോസ്റ്റിൽ പറയുന്നു. കെഎസ്‌യുക്കാർക്ക് കോളജിൽ മാത്രമല്ല പണിയെന്നും ജില്ലാ പ്രസിഡന്‍റ് പറയുന്നു.

കെഎസ‌്‌യു നൽകിയ 14 പേരുടെ പട്ടികയിൽ സീറ്റ് നൽകിയത് ഒരാൾക്ക് മാത്രമാണ്. സീറ്റുമായി ബന്ധപ്പെട്ട് ഞങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ നേതൃത്വം ഇതുവരെ തയാറായിട്ടില്ല. വെറും ആൾക്കൂട്ടമല്ല കെഎസ്‌‌യുവെന്ന് നേതൃത്വം മനസിലാക്കണമെന്നും പോസ്റ്റിൽ പറയുന്നു.

 

Kerala

വിവാദങ്ങൾക്കൊടുവിൽ രാജി; വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി. അപ്പച്ചൻ പുറത്തേക്ക്

കല്‍പ്പറ്റ: വിവാദങ്ങൾക്കിടെ വയനാട് ഡിസിസി അധ്യക്ഷന്‍ എന്‍.ഡി. അപ്പച്ചന്‍ രാജിവച്ചു. എൻ.എം. വിജയൻ, മുല്ലൻകൊല്ലി ഗ്രാമപഞ്ചായത്ത് അംഗം ജോസ് നെല്ലേടത്ത് എന്നിവരുടെ ആത്മഹത്യകൾ ഉൾപ്പെടെ കോൺഗ്രസിലെ പ്രശ്നങ്ങൾ സംസ്ഥാന നേതൃത്വത്തിന് തീരാതലവേദനയായി തുടരുന്നതിനിടെയാണ് രാജി പ്രഖ്യാപനം.

അടുത്തിടെ, വയനാട് എംപി പ്രിയങ്കഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് എൻ.ഡി. അപ്പച്ചൻ നടത്തിയ പരാമർശം കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെ, പ്രിയങ്കയുടെ ആവശ്യപ്രകാരമാണ് കെപിസിസി നേതൃത്വം രാജി ചോദിച്ചുവാങ്ങിയതെന്നാണ് സൂചന. നിലവിൽ അപ്പച്ചൻ രാജിക്കത്ത് നേതൃത്വത്തിന് കൈമാറി.

അതേസമയം കെപിസിസി പറയുന്നതിന് അനുസരിച്ച് ചെയ്യുമെന്നും നേരത്തെ തന്നെ രാജി സന്നദ്ധത അറിയിച്ചിരുന്നുവെന്നും രാജിക്ക് പിന്നാലെ എൻ.ഡി. അപ്പച്ചൻ പ്രതികരിച്ചു. രാജിക്കാര്യത്തിൽ പാർട്ടി വിശദീകരണം നൽകും. കൂടുതൽ കാര്യങ്ങൾ പറയേണ്ടത് കെപിസിസിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കല്‍പ്പറ്റ നഗരസഭാ അധ്യക്ഷൻ ടി.ജെ. ഐസക്കിനാണ് വയനാട് ഡിസിസിയുടെ പകരം ചുമതല. ഐസക്ക് തന്നെ അടുത്ത ഡിസിസി അധ്യക്ഷനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, കെപിസിസി അംഗവും മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റുമായ കെ.ഇ. വിനയന്‍റെ പേരും പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള പരിഗണനയിലുണ്ട്.

Kerala

രാഹുലിനെ ഒറ്റപ്പെടുത്തേണ്ടതില്ല, സസ്പെൻഷൻ അച്ചടക്ക നടപടി മാത്രം: പാലക്കാട് ഡിസിസി പ്രസിഡന്‍റ്

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ നിലപാട് മയപ്പെടുത്തി കോൺഗ്രസ് ജില്ലാ നേതൃത്വം. രാഹുലിന്‍റെ സസ്പെൻഷൻ അച്ചടക്ക നടപടി മാത്രമാണെന്നും അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും പാലക്കാട് ഡിസിസി പ്രസിഡന്‍റ് എ. തങ്കപ്പൻ വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിലിനെ ഒറ്റപ്പെടുത്തേണ്ടതില്ല. അദ്ദേഹത്തെ കാണുമ്പോൾ വഴിമാറിപ്പോകേണ്ടതില്ല. സംസാരിക്കേണ്ടെന്നും ആരോടും പറഞ്ഞിട്ടില്ല. പാലക്കാട്ടെ ജനങ്ങളുടെ കാര്യം നോക്കാനാണ് രാഹുൽ മണ്ഡലത്തിൽ വന്നതെന്നും തങ്കപ്പൻ കൂട്ടിച്ചേർത്തു.

രാഹുലിനെ കാണുമ്പോൾ പരിചയമുള്ളവർ കൈ കൊടുക്കുകയും സംസാരിക്കുകയും ചെയ്യും. രാഹുലിന് യാതൊരു സ്വീകരണവും നൽകിയിട്ടില്ല. എംഎൽഎ എന്ന നിലയിൽ അദ്ദേഹവുമായി സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Kerala

"ജില്ലാ സെക്രട്ടറിയെ ഒളികാമറയിൽ കുടുക്കിയ പാർട്ടിയാണ്': കെ.ജെ. ഷൈനിന് എതിരായ സൈബർ ആക്രമണത്തിന് പിന്നിൽ സിപിഎമ്മെന്ന് ഡിസിസി പ്രസിഡന്‍റ്

കൊച്ചി: കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ സിപിഎം എന്ന് ആവർത്തിച്ച് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്. ജില്ലാ സെക്രട്ടറിയെ ഒളികാമറയിൽ കുടുക്കിയ പാർട്ടിയാണ് സിപിഎം. അന്ന് ഇതിനു പിന്നിൽ ഉണ്ടായിരുന്നവർ പലരും ഇന്ന് ജില്ലാ നേതൃത്വത്തിൽ ഉണ്ടെന്നും ഷിയാസ് ആരോപിച്ചു.

ബോംബ് പൊട്ടും എന്ന് പറഞ്ഞ പ്രാദേശിക കോൺഗ്രസ്‌ നേതാവിന്‍റെ പേര് ഷൈൻ ടീച്ചർ പറയട്ടെ. തെളിവില്ലാത്ത ആരോപണങ്ങൾ സൈബർ ഇടങ്ങളിൽ പങ്കുവയ്ക്കുന്നത് ശരിയല്ല. പാർട്ടിയിൽ ചുമതലയുള്ളവർ ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ തിരുത്താൻ നിർദേശം നൽകും.

പ്രതിപക്ഷ നേതാവിനുമേൽ കുതിര കയറേണ്ട. വി.ഡി. സതീശൻ ആരാണെന്ന് പറവൂരിലെ ജനങ്ങൾക്കറിയാമെന്നും ഷിയാസ് കൂട്ടിച്ചേർത്തു.

Latest News

Corehub Up